Thursday, June 28, 2012





















മഴ കൊള്ളരുതെന്നു വച്ചു മാത്രമല്ല,
വഴിയരികിലെ പഴയൊരോക്കുമരത്തിനടിയില്‍
ഞാന്‍ ചെന്നു നിന്നത്;
പടര്‍ന്ന മേലാപ്പിനടിയില്‍
സുരക്ഷിതനാണു ഞാനെന്നെനിക്കു തോന്നിയിരുന്നു,
ഒരു ജന്മാന്തരസൌഹൃദമാവണം
ഞങ്ങളെയവിടെ ഒരുമിപ്പിച്ചുനിര്‍ത്തിയതും,
നിശ്ശബ്ദരായി,
ഇലകളില്‍ മഴയിറ്റുന്നതു കേട്ടും,
നിറം കെട്ട പകലിലേക്കു കണ്ണയച്ചും,
കാത്തും, അറിഞ്ഞും.
ലോകത്തിനു പ്രായമായിരിക്കുന്നു
ഞങ്ങളോര്‍ക്കുന്നു
ഞങ്ങള്‍ക്കു പ്രായമാവുകയുമാണ്.
ഇന്നു ഞാന്‍ നിന്നു നനയുന്നു,
ഇലകള്‍ കൊഴിയുന്നു,
മുടിയില്‍ വിരലോടുമ്പോള്‍ ഞാനറിയുന്നു,
പരുക്കന്‍ വായുവില്‍
ഒരു ചവര്‍ത്ത മണവും.- ഒലാവ് എഛ് ഹോഗ് (പരിഭാഷ: രവികുമാര്‍)

No comments: